സിനിമ വാർത്തകൾ
ചുരുളിയിലെ റിയലിസം കടന്നു പോയി : സിനിമ ഒടിടിയിൽ നിന്ന് പിൻവലിക്കാൻ സാധ്യത

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന സിനിമ ഒ.ടി.ടി പിൻവലിക്കണമെന്ന് ആവശ്യവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. എസ്. നുസൂർ. സിനിമയിലെ അശ്ലീല പ്രയോഗങ്ങൾ സാസംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് നുസൂർ പറഞ്ഞു.
‘ഒ.ടി.ടി പ്ലാറ്റ്ഫോമിൽ എ സർട്ടിഫിക്കറ്റ് ഉള്ള സിനിമകൾ റിലീസ് ചെയ്യാൻ അനുമതി നൽകരുത്. തീയേറ്ററുകളിൽ ഈ സിനിമകൾ കാണാൻ കുട്ടികൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒ.ടി.ടി പ്ലാറ്റ്ഫോമിൽ കുട്ടികളെ നിയന്ത്രിക്കാൻ കഴിയില്ല എന്നത് കേന്ദ്ര സർക്കാറും സെൻസർ ബോർഡും മനസിലാക്കണം.
ചുരുളി എന്ന സിനിമയിലെ അശ്ലീല പ്രയോഗങ്ങൾ സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. ആയതിനാൽ ആ സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ നിന്നും അടിയന്തിരമായി പിൻവലിക്കണം’ നുസൂർ പറഞ്ഞു.സിനിമക്കെതിരെ ഫേസ്ബുക്കിലും നുസൂർ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
‘ദയവുചെയ്ത് അസഭ്യം കേൾക്കാൻ ആഗ്രഹമില്ലാത്ത ആളുകൾ ഈ വീഡിയോ കാണരുത്. ചിലർ ഇതിനെ ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന് പറയും. പക്ഷെ ഇത്രയേറെ ആവിഷ്‌കാര സ്വാതന്ത്ര്യം വേണമോ എന്ന നിങ്ങളുടെ അഭിപ്രായം അറിയണം. ഞങ്ങൾ ഇതിനെ ശുദ്ധ തെമ്മാടിത്തരം എന്ന് പറയും. ‘ബിരിയാണി’ സിനിമക്കും അഭിപ്രായം പറഞ്ഞവരാണല്ലോ നമ്മൾ.സെൻസർ ബോർഡ് എന്തടിസ്ഥാനത്തിലാണ് ഇതിന് അംഗീകാരം നൽകിയത് എന്ന് മനസിലാകുന്നില്ല.
വിവാദമുണ്ടാക്കി മാർക്കറ്റ് പിടിക്കുന്ന കാലമാണെന്ന് അറിയാം. അതിന് സെൻസർ ബോർഡംഗങ്ങൾക്ക് എന്തെങ്കിലും ഗുണമുണ്ടോ?എ സർട്ടിഫിക്കറ്റ് ഉള്ള സിനിമകളാണെങ്കിൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ വരുമ്പോൾ സെൻസർബോർഡ് കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്ന് ഈ സിനിമ പഠിപ്പിക്കുകയാണ്. കാരണം സാംസ്‌കാരിക കേരളത്തിലെ കുരുന്നുകളുടെ കൈകളിലെല്ലാം ഇപ്പോൾ മൊബൈലുകളാണെന്ന് ഓർക്കണം’. നുസൂർ കുറിച്ചു.
ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ഭ്രാന്തമായ പ്രവചനാതീതമായ അനുഭവമാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രങ്ങൾ പലപ്പോഴും നൽകുന്നത്. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. ആരംഭം മുതൽ അവസാനം വരെ വിട്ടുപോരാൻ തോന്നാത്തവിധം ഒരുതരം ഉന്മാദാവസ്ഥയിലൂടെയാണ് ചുരുളി കടന്നുപോകുന്നത്. പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസിന്റെ ചെറുകഥയെ അടിസ്ഥാനമാക്കി എസ്.ഹരീഷാണ് ചുരുളിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സിനിമ വാർത്തകൾ
വാണി ജയറാം അന്തരിച്ചു കണ്ണീരോട് സംഗീത ലോകം…

അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ട ഗായിക വാണി ജയറാമിന് ആദരാഞ്ജലികൾ. ചെന്നൈയിലെ നുങ്കമ്പാക്കത്തെ ഹാഡോസ് വീട്ടിൽ വച്ചാണ് മരിച്ചത്.78 വയസ്സായിരുന്നു ഗായികയ്ക്. എന്നാൽ 1971ൽ തുടങ്ങിയ സംഗീത ജീവിതമാണ്.തിനായിരത്തിലധികം ഗാനങ്ങൾ റെക്കോർഡുചെയ്ത് ആയിരത്തിലധികം ഇന്ത്യൻ സിനിമകൾക്ക് പ്ലേബാക്ക് ചെയിത ഗായികയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സോളോ കച്ചേരികളിലും താരം പങ്കെടുത്തു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ മൂന്ന് തവണ നേടിയ ഗായിക.
എന്നാൽ 1973-ൽ സ്വപ്നം എന്ന ചിത്രത്തിന് വേണ്ടി സലിൽ ചൗധരി ഈണമിട്ട “സൗരായുധത്തിൽ വിടർന്നൊരു” എന്ന സോളോ ഗാനം റെക്കോർഡ് ചെയ്തുകൊണ്ടാണ് വാണി ജയറാം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, മറാത്തി, ഒഡിയ, ഗുജറാത്തി, ഹരിയാൻവി, ആസാമീസ്, തുളു, ബംഗാളി ഭാഷകൾ എന്നിങ്ങനെ നിരവധി ഇന്ത്യൻ ഭാഷകളിൽ ആലപിച്ചു വാണി.എന്നാൽ മലയാളത്തിലെ വാണിയുടെ മിക്ക യുഗ്മഗാനങ്ങളും കെ.ജെ.യേശുദാസിനും പി.ജയചന്ദ്രനുമൊപ്പമാണ് റെക്കോർഡ് ചെയ്തിരിക്കുന്നത്.
- സിനിമ വാർത്തകൾ6 days ago
ലീവിങ് റിലേഷൻ ആയല്ലോ ഇനി..ഗോപിസുന്ദറിന്റെ വാക്കുകൾ തുറന്നു പറഞ്ഞു അമൃത സുരേഷ്
- സിനിമ വാർത്തകൾ5 days ago
ആ ഒരു കാരണം കൊണ്ടാണ് താൻ രവിമേനോന്റെ വിവാഹാലോചന നിഷേധിച്ചത് ശ്രീലത
- സിനിമ വാർത്തകൾ4 days ago
വിവാഹം കഴിഞ്ഞു 3 മാസം…വളക്കാപ്പ് എത്തി ആരാധകർ ഞെട്ടലോടെ …
- സിനിമ വാർത്തകൾ5 days ago
ഞാൻ ആസ്വദിച്ചു ചെയ്യ്ത ചിത്രത്തിൽ എനിക്ക് ഒരുപാട് വേദനകൾ ഉണ്ടാക്കി നമിത
- സിനിമ വാർത്തകൾ6 days ago
ബോഡി ഷെയിംമിങ് നേരിടേണ്ടിവന്നു ..ഷിബില ഫറയുടെ തുറന്നു പറച്ചിൽ …
- സിനിമ വാർത്തകൾ6 days ago
റാ റാ റെഡിയിലെ നായിക ഇപ്പോൾ എവിടെയാണ്….
- സിനിമ വാർത്തകൾ6 days ago
ഡിയർ വാപ്പി ട്രെയിലർ എത്തി