പൊതുവായ വാർത്തകൾ
അവൻ അമ്മയുടേം,കുഞ്ഞാവയുടേം തുണി കഴുകി, ഞങ്ങൾക്കു കുളിക്കാൻ വെള്ളം എടുത്തു തന്നു, കുഞ്ഞാവയെ പാട്ടുപാടിയുറക്കി

ജിൻസി ബിനു എന്ന യുവതി പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്, ക്യാൻസർ വന്നു താൻ വീണു പോയപ്പോൾ സുഹൃത്തായും സഹോദരനായും അച്ഛനായും കൂടെ നിന്ന തന്റെ മകനെ കുറിച്ചാണ് ബിൻസി പറയുന്നത്. ഒപ്പം തന്റെ ചെറിയ മകനെ സ്വന്തം മകനെ പോലെ നോക്കി വളർത്തിയത് തന്റെ മൂത്ത മകൻ ആയിരുന്നു എന്ന് പറയുകയാണ് ബിൻസി.
ഇരുപതുകളുടെ തുടക്കത്തിൽ… ആദ്യമായി….അമ്മയായപ്പോൾ….ഒരു കളികൂട്ടുകാരനെ കിട്ടിയ സന്തോഷം തോന്നിയ കിറുക്കത്തി പെട്ടെന്ന്…അപരിചിതമായ ഒരു സ്ഥലത്തേക്ക് പറിച്ചു നടപ്പെട്ടതിൻ്റെ എല്ലാ ഒറ്റപ്പെടലുകളുമായി…. അപക്വമായ ചിന്തകളോടെ ജീവിച്ച… എനിക്ക്….കൂട്ടായി…അവനെത്തി അവനായിരുന്നു പിന്നെ എന്റെ ലോകം നിനക്ക് കുഞ്ഞ് മാത്രം മതി…ല്ലേ… എന്ന് പലപ്പോഴും അദ്ദേഹം ചിലപ്പോ…അൽപ്പം ദേഷ്യത്തോടെ അവൻ ഒരോ ചുവട് വച്ചതും എൻ്റെ സന്തോഷത്തിന്റെ താളങ്ങളോടെയായിരുന്നു കമിഴ്ന്നു വീണത്…പാൽപ്പല്ല് വന്നത്…. ആദ്യമായി തനിയെ എഴുന്നേറ്റ് ഇരുന്നത്….അമ്മയെന്നു വിളിച്ചത്…മുട്ടിലിഴഞ്ഞത്…..പിച്ച വച്ചത്…. ഒക്കെ മനസിന്റെ ഉത്സവങ്ങളായി വർത്തമാനം പറയാൻ താമസിച്ചതുകൊണ്ട് രണ്ടരവയസിൽ അങ്കണവാടീൽ വിട്ടതോടെ…എനിക്കറിയാത്ത പലരും എന്നെ അറിഞ്ഞുതുടങ്ങി എന്തായാലും
എട്ടാം ക്ലാസ് ആയപ്പോഴേക്കും 6 സ്കൂളുകൾ എല്ലായിടത്തും ഒന്നിനൊന്നു ഗംഭീര അഭിപ്രായം അടി…പിടി…വീഴ്ച മുഖം നിറയെ വെട്ടും കുത്തും പഠിച്ചില്ലെങ്കിലും പരാതിയില്ല….ഒന്ന് അടങ്ങിയിരുന്നമതീന്നു ടീച്ചർ അവനുമാത്രമായി മാറ്റിവയ്ക്കപ്പെട്ട പത്ത് വർഷങ്ങൾ അവനിലെ നൻമയെന്തെന്നറിഞ്ഞത് രണ്ടാമത്തെ കുഞ്ഞിനു വേണ്ടി കാത്തിരുന്ന സമയത്താണ്….ജോലികളിലെല്ലാം സഹായിക്കാൻ കൂടെ നിൽക്കുമ്പോഴും…. അടി വാങ്ങി കൂട്ടുന്ന അവനെയോർത്ത് ചിലപ്പോഴൊക്കെ സങ്കടവും അനിയത്തികുഞ്ഞിനെ കാണാൻ ഓപ്പറേഷൻ തീയറ്ററിനുമുന്നിൽ കാത്തുനിന്നവനോട്….അനിയനാ വന്നേന്ന് കേട്ടപ്പോ പിണങ്ങി പോയ ചേട്ടൻ പെൺകുഞ്ഞില്ലെന്ന് സങ്കടം വേണ്ടെന്ന് എന്നെ പഠിപ്പിച്ചുകൊണ്ട്……അവൻ… അമ്മയുടേം,കുഞ്ഞാവയുടേം തുണി കഴുകി
ഞങ്ങൾക്കു കുളിക്കാൻ വെള്ളം എടുത്തു തന്നു….കുഞ്ഞാവയെ പാട്ടുപാടിയുറക്കി…കുറുക്കു കൊടുത്തു സന്തോഷങ്ങളെല്ലാം തല്ലിക്കെടുത്തി മാസങ്ങൾക്ക് ശേഷം ക്യാൻസറെന്ന വില്ലൻ അമ്മയെ പ്രണയിച്ചപ്പോ…വഴക്കാളിചേട്ടൻ… മോനൂന്…അമ്മയും,പപ്പയും എല്ലാമായി കീമോ സ്നേഹം കൊണ്ട് മൂടിയപ്പോ…. വീടിനകം നിറയെ മുടി….കുഞ്ഞ് ഇഴഞ്ഞു നടക്കുന്ന പ്രായവും…അമ്മേടെ മുടിയെടുക്കണ്ടെന്നു മുത്ത് സ്കൂളിൽ പോയ തക്കം നോക്കി ബാക്കി മുടിയെടുത്തു…വൈകിട്ട് വന്നപ്പോ….അമ്മ….മൊട്ട മിണ്ടാതെ…നോക്കാതെ ഒറ്റപോക്ക് അനുസരണക്കേട് കാട്ടി അന്നും ഇന്നും ഒരുപാട് സങ്കടങ്ങൾ തരാറുണ്ടെങ്കിലും….. അവനെനിക്ക് താങ്ങായിരുന്നു…. ബലമായിരുന്നു ഇന്നും…ഒരു നേരമെങ്കിലും അവനെപ്പറ്റി പരാതി കേൾക്കാതെ ഞാനുറങ്ങില്ല അതറിയാവുന്ന അവൻ അതിനൊരു പഞ്ഞവും വരുത്തുകേമില്ല തോന്ന്യാസിചെക്കൻ്റെ…..തലതിരിഞ്ഞ അമ്മയായിരുന്ന മതി….എനിക്ക്
പൊതുവായ വാർത്തകൾ
സുശാന്ത് നിലമ്പൂർന് പെറ്റി അടിച്ചു എം.വി.ഡി..അനീതി ചൂണ്ടി കട്ടി സുശാന്തിന്റെ വീഡിയോ …

സുശാന്ത് നിലമ്പൂരിന്റെ കാറിലെ നമ്പർ പ്ലേറ്റിലെ പിഴവ് ചൂണ്ടിക്കാട്ടി 3000 പിഴയിട്ട് എം.വി.ഡി വീഡിയോ ചിത്രീകരിച്ചു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇങ്ങനെ പിഴ ഇടാനുള്ള തെറ്റ് എന്താണെന്നാണ് സുശാന്ത് ചോദിക്കുന്നത്.
ഓട്ടോ ഓടിച്ചു ഉപജീവനം കണ്ടെത്തിയിരുന്ന സുശാന്ത് നിലമ്പൂർ കൂടുതൽ സമയവും ചിലവഴിച്ചത് പൊതു പ്രവർത്തനങ്ങൾക്കാണ് അങ്ങനെയാണ് സുശാന്തിനെ എല്ലാവരും അറിയുന്നത്.ആദ്യമായി അയൽവാസി കൂടിയായ ഹാരിസ് എന്ന വ്യക്തി ആക്സിഡന്റിൽ പെടുകയും പെട്ടെന്ന് വളരെ അധികം തുക ആവശ്യമായി വരുകയും ചെയ്തു. അങ്ങനെ വേറെ നിവർത്തി ഇല്ലാതെ പണം സമാഹരിക്കുന്നതിനായി സുശാന്ത് മുന്നിട്ടിറങ്ങുന്നത്.
എന്നാൽ സഹായം കൂടുതൽ ആളുകളിലേക്ക് എത്താൻ തുടങ്ങിയതോടെ ഒരുപാട് വിമർശനങ്ങൾ വരാൻ തുടങ്ങിയിരുന്നു. എന്നാൽ ഇതൊന്നും താൻ മൈൻഡ് ചെയ്യുന്നില്ല. കാരണം ഒരു മാസം മൂന്ന് പേർക്കാണ് സഹായം ആവശ്യമായി വന്നത് അങ്ങനെ വീഡിയോ പോസ്റ്റ് ചെയ്ത ആ മാസം ലഭിച്ചത് ഒന്നരകോടി രൂപയാണ്. ആ പണം കൊണ്ട് മൂന്ന് പേരുടെയും കാര്യങ്ങൾ സുഗമമായി നടന്നു. ബാലൻസ് വരുന്ന തുക പാവങ്ങളുടെ ആവശ്യങ്ങൾക്ക് തന്നെയാണ് ഉപയോഗിക്കുന്നത് എന്നും സുശാന്ത് പറഞ്ഞിരുന്നു.
- സിനിമ വാർത്തകൾ6 days ago
മാളികപ്പുറം ചിത്രത്തിന്റെ വിജയത്തിൽ നന്ദി പറഞ്ഞ് ഉണ്ണിമുകുന്ദൻ …
- സിനിമ വാർത്തകൾ6 days ago
വസ്ത്രത്തിന്റെ ഭാരം കാരണം തനിക്കു ഈ സിനിമ ചെയ്യാൻ വളരെ ബുദ്ധിമുട്ടു തോന്നിയിരുന്നു സാമന്ത
- സിനിമ വാർത്തകൾ4 days ago
വാണി ജയറാം അന്തരിച്ചു കണ്ണീരോട് സംഗീത ലോകം…
- സിനിമ വാർത്തകൾ1 day ago
നിറവയറിൽ വളക്കാപ്പ് വീഡിയോയുമായി താര ദമ്പതികൾ: വീഡിയോ
- സിനിമ വാർത്തകൾ2 days ago
സീതയും രാമനും ഇനി മിനിസ്ക്രീനിലേക്ക്..
- സിനിമ വാർത്തകൾ7 hours ago
മുപ്പത് കഴിഞ്ഞിട്ടും സിംഗിൾ;സങ്കടം പറഞ്ഞു അർച്ചന കവി
- മലയാളം5 hours ago
രക്തബന്ധം തകർക്കാൻ ഈ വക കാരണങ്ങൾ പോരാ