തെന്നിന്ത്യൻ സൂപർ താരം ആണ് പ്രഭാസ്. ഇപ്പോൾ താരത്തിന്റെ ചിത്രം രാധേ ശ്യാം എന്ന ചിത്രത്തിന് മോശം പ്രതികരണം ലഭിച്ചതിനെ തുടർന്ന് മനം നൊന്തു പ്രഭാസ് ആരാധകൻ ആത്മഹത്യ ചെയ്യ്തു എന്നുള്ള വാർത്തകൾ പുറത്തു വന്നിരിക്കുന്നു. മാധ്യമങ്ങളിൽ വന്ന നെഗറ്റീവ് റിപ്പോർട്ട് കണ്ട മനം നൊന്താണ് ആരാധകൻ ആത്മഹത്യ ചെയ്യ്തത് എന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തത്. ഇരുപത്തിനാലുകാരനായ രവി തേജയാണ് ആത്മഹത്യ ചെയ്തത്. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തിലക് നഗറിലാണ് സംഭവം.

സിനിമ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തതിന്റെ നിരാശയിലാണ് രവി വീട്ടിലെത്തിയതെന്നും സിനിമ മോശമാണെന്ന് അമ്മയോട് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.വിക്രമാദിത്യ എന്ന ഹസ്തരേഖ വിദഗ്ദനായാണ് പ്രഭാസ് രാധേശ്യാമില്‍ വേഷമിട്ടത്. താരത്തിന്റെ സ്റ്റൈലിഷ് ലുക്കും മറ്റും സിനിമയ്ക്ക് മുന്നേ ചര്‍ച്ചയായിരുന്നു. ബാഹുബലിക്ക് ശേഷം റിലീസ് ചെയ്ത സാഹോ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ രാധേശ്യാമിനായി കാത്തിരുന്നത്.

രാധേ ശ്യാം സംവിധാനം ചെയ്യ്തത് രാധകൃഷ്ണ കുമാർ. പ്രേരണ എന്ന കഥാപത്രത്തെയാണ് ചിത്രത്തിലെ നായികാ പൂജ ഹെഡ്ഗ ആയിരുന്നു. മാർച്ച് പതിനൊന്നിന് ചിത്രം റിലീസ് ചെയ്യ്‌തെങ്കിലും ചിത്രത്തിന് സമ്മിശ്ര വിശേഷണമായിരുന്നു ലഭിച്ചത്. റൊമാന്റിക് ചിത്രമായി എത്തിയ രാധേശ്യാം ഏകദേശം 350 കോടി ബജറ്റില്‍ നിര്‍മ്മിച്ചത്. ഭൂഷന്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.കൂടാതെ ശക്തമായ തിരകതയുടെ അഭാവം ആണ് സിനിമക്കു വിനയായി തീർന്നത് എന്നും പറയുന്നു.