നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് അർച്ചന കവി. വിവാഹത്തോട് കരിയർ ഉപേക്ഷിച്ച നടി ഇപ്പോൾ സീരിയൽ രംഗത്തു എത്തിയിരിക്കുകയാണ്. ഇപ്പോൾ താരം തന്റെ കഴിഞ്ഞ കാലത്തെ നടന്ന സംഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ്. ഭർത്താവ് അബീഷുംമായി വേര്പിരിഞ്ഞതും ജീവിതത്തിലെ പ്രതിസന്ധിയെ കുറിച്ചും അർച്ചന പറയുന്നതിങ്ങനെ. എനിക്കു ഉണ്ടായ ചില മാനസിക പ്രശ്നങ്ങളെ കുറിച്ച് ഒരു ധാരണയും ഉണ്ടായിട്ടില്ല. എനിക്ക് ഹോർമോണിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു അർച്ചന പറയുന്നു.

ഈ  വിവരം അമ്മയോട് പറഞ്ഞപ്പോൾ ആദ്യം എന്നെ കൊണ്ടുപോയത് ഗൈനക്കോളജി യെ കാണാൻ ആയിരുന്നു. എന്നാൽ ഡോക്ടർ എന്നോട് പറഞ്ഞത് ഗർഭിണി ആകാൻ ആണെന്നാണ് , ആറുമാസത്തിനുള്ളിൽ ഗർഭിണി ആയി ഒരു കുഞ്ഞിന് ജന്മം നൽകണം, ഇതിനു വേണ്ടി  ഗുളികകളും തന്നിരുന്നു. അതെങ്ങെനെ സാധ്യം ആകും എന്ന് ചോദിച്ചപ്പോൾ ഹോർമോൺ വത്യസം ശരീരത്തിൽ ഉണ്ടാകുമ്പോൾ മൈൻഡ്ന്റെ മൂട് മാറിക്കോളും. നിങ്ങൾക്ക് മുപ്പതു വയസ്സു മാത്രമല്ലേ ആയുള്ളൂ ,വേഗം ഒരു കുഞ്ഞിന്റെ കാര്യം നോക്കൂ യെന്നായിരുന്നു ഡോക്ടർ പറഞ്ഞത്.

ഇത്രയും മോശമായ ഒരു ഉപദേശം ആർക്കും കൊടുക്കരുത് അർച്ചന പറയുന്നു ആ സമയത്തു അബീഷുമായി വലിയ കുഴപ്പം ഇല്ലായിരുന്നു, എന്നാൽ അവിടെ നിന്നും സൈക്രാട്ടിസ്റ്റിന്റെ അടുത്തേക്ക് പോവണമെന്നാണ് ഞാന്‍ അമ്മയോട് പറഞ്ഞത്. അവരെ കാണാതെ ഞാന്‍ പോവില്ലെന്നും പറഞ്ഞു.അപ്പോൾ ആ ഡോക്ടർ പറഞ്ഞത് ഒരു കാരണവശാലും ഇപ്പോൾ ഒരു കുഞ്ഞിനെ പറ്റി  ചിന്തിക്കരുത് എന്നാണ്. ഇപ്പോൾ മരുന്ന് കഴിച്ചു രോഗം ഭേദമാക്കു, അപ്പോളേക്കും ആരെക്കയോ പറഞ്ഞു എനിക്ക് വട്ട് ആണെന്. ഈ ഒരു കാര്യം എന്റെ ജീവിതത്തെ തന്നെ ബാധിച്ചു അർച്ചന കവി പറയുന്നു.