ആന്‍ഡമാന്‍ നിക്കോബാറിലെ വീര്‍ സവര്‍ക്കര്‍ വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. കനത്ത കാറ്റിലും മഴയിലുമാണ് ഫാള്‍സ് റൂഫിംഗ് തകര്‍ന്നുവീണത്.വിമാനത്താവളത്തിലെ ഇന്റഗ്രേറ്റഡ് ടെർമിനലിലെ ഫോൾസ് സീലിങ്ങിന്റെ ഒരു ഭാഗമാണ് തകർന്നു വീണത് . പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെയാണ് വിമാനത്താവളം ഉദ്‌ഘാടനം ചെയ്തത്. ഇതിനെ പരിഹസിച്ച് കോൺഗ്രസും തിരിച്ചടിച്ച് ബിജെപിയും രംഗത്ത് വന്നു. വിമാനത്താവളത്തിന്റെ സീലിംഗിന്റെ ഭാഗം ചാഞ്ചാടുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. എന്നാൽ സിസിടിവി ജോലികൾക്കായി സീലിംഗ് അഴിച്ചുമാറ്റിയതാണെന്ന് ഈ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു.പ്രധാനമന്ത്രി എന്തും ഉദ്ഘാടനം ചെയ്യും, അത് പൂർത്തിയാകാത്തതോ നിലവാരമില്ലാത്തതോ ആയ അടിസ്ഥാന സൗകര്യങ്ങളാണെങ്കിൽ പോലും”- ജയറാം രമേശ് തന്റെ ട്വിറ്ററിൽ പരിഹാസ രൂപേണ പറഞ്ഞു. കൂടാതെ ഫോൾസ് സീലിംഗ് പാനലിന്റെ നിരവധി വീഡിയോകളും ഫോട്ടോകളും പങ്കുവച്ചിട്ടുണ്ട്.എന്നാൽ അടുത്ത തവണ സെൻസേഷണലിസം അന്വേഷിക്കുന്നതിന് പകരം വിശദീകരണം തേടുക” എന്ന് ജയറാം രമേശിനെതിരെ സിന്ധ്യ റീട്വീറ് ചെയ്തു. അതേസമയം, ഫോൾസ് സീലിംഗ് പാനൽ കാറ്റിൽ ആടുന്നതിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇതിനിടെ എയർപോർട്ട് അതോറിറ്റി പറഞ്ഞത്.
സിസിടിവി ക്രമീകരിക്കുന്നതിനും അന്തിമ വിന്യാസത്തിനുമായാണ് ടെർമിനൽ കെട്ടിടത്തിന് പുറത്തുള്ള ഫാൾസ് സീലിംഗ് അഴിച്ചുമാറ്റിയതാതെന്ന് എന്നാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചത. ഇതൊരു ചെറിയ സംഭവമാണ്. സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുകയാണ്. ക്യാമറകൾക്കുള്ള വയറിംഗ്, പാനലുകൾക്ക് പിന്നിൽ ചെയ്യേണ്ടതുണ്ട്. പ്രശ്നം കണ്ട് പിടിച്ച് പരിഹരിച്ചു. ടെർമിനൽ കെട്ടിടത്തിന് പുറത്തുള്ള ടിക്കറ്റിംഗ് കൗണ്ടറിന് മുന്നിലെ ഫാൾസ് സീലിംഗും സിസിടിവി വർക്കുകളുടെ ക്രമീകരണത്തിനും അന്തിമ അലൈൻമെന്റിനുമായി അഴിച്ചിട്ടുണ്ടെന്ന് എയർപോർട്ട് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.വിമാനത്താവള അധികൃതർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ടെർമിനൽ ഉദ്ഘാടനം ചെയ്തത് . വിമാനത്താവളത്തിന്റെ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ഇതുവരെ പ്രവർത്തനക്ഷമമായിട്ടുമില്ല .സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത് .
