കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽഅന്വേഷണ ഉദ്യഗസ്ഥരെ വധിക്കാൻ ഗൂഡലോചന നടത്തിയെന്ന കേസിൽ ദിലീപിനും കൂട്ട്പ്രതികൾക്കും മുൻ‌കൂർ ജാമ്യം അനുവദിച്ചു. ഹൈക്കോടതിയിൽ ജെസ്റ്റിസ്റ് പി ഗോപിനാഥന്റെ അധ്യഷതയിൽ ഉള്ള ബെഞ്ചാണ് വിധി പറഞ്ഞത്. പ്രതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യണം എന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതിയുടെ ഈ ഉത്തരവ്. ജാമ്യം ഉപാധി ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.അതുപോലെ തന്നെ കർശന ഉപാധികളോടെ ആണ് ജാമ്യം അനുവദിച്ചിരിക്കുന്നതു.

എന്നാൽ ഏതെങ്കിലും തരത്തിൽ ചോദ്യം ചെയ്‌യലിനു ദിലീപ് സഹകരിക്കുന്നില്ല എങ്കിൽ അറസ്റ്റിനായി പ്രോസിക്യൂഷനെ കോടതിയെ സമീപിക്കാമെന്നു ഹൈ കോടതി വിധിയിൽ പറയുന്നുണ്ട്. ജാമ്യം അനുവദിച്ഛ് ഹൈ കോടതിയുടെ വിധിക്കെതിരെ ഉടൻ തന്നെ സുപ്രീം കോടതിയെ സമീപിക്കാനാണു പ്രോസിക്യൂഷന്റെ നീക്കം. അന്വേഷണസംഘവുമായി ദിലീപും കൂടെയുള്ളവരും പരമാവധി സഹകരിക്കുന്നുണ്ടെന്ന അഭിഭാഷകൻ രാമൻ പിള്ളയുടെ വാദം കോടതി മുഖവിലയ്ക്ക് എടുത്തതോടെയാണ് ദിലീപിന് ജാമ്യത്തിന് വഴിയൊരുങ്ങിയത്.

വിധിയുടെ തൊട്ടുമുൻപിൽ തന്നെ ദിലീപിന്റെ വീട്ടിലും,സഹോദരന്റെ വീട്ടിലും ക്രൈം ബ്രാഞ്ച് എത്തിയിരുന്നു.ജാമ്യാപേക്ഷ തള്ളിയാല്‍ ദിലീപ് അടക്കമുള്ള പ്രതികളെ അറസ്റ്റുചെയ്യാനുള്ള തീരുമാനത്തിലായിരുന്നു അന്വേഷണസംഘം. എന്നാല്‍ വ്യവസ്ഥകളോടയുള്ള ജാമ്യമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതികള്‍.എന്നാൽ സാക്ഷി എന്ന നിലയിൽ ബാലചന്ദ്രകുമാറിന്റെ വിശ്വാസത്തിൽ ഒരു തരത്തിലും സംശയം വേണ്ടെന്നും.തന്റെ മൊഴികളെ സാധുകരിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ കെട്ടിച്ചമച്ച കഥകൾ ആണെന് ദിലീപ് പറഞ്ഞിട്ടുണ്ടായിരുന്നു. ദിലീപിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യണം എന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.കഴിഞ്ഞ ദിവസങ്ങളിൽ ചൂടേറിയ വാദ പ്രതിവാദങ്ങൾ ആണ് കോടതിയിൽ നടന്നിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നത് സംബന്ധിച്ച് പ്രതി ദിലീപ് സഹോദരന്‍ അനൂപിന് നിര്‍ദേശം നല്‍കുന്നതിന്റെ ശബ്ദ സംഭാഷണങ്ങളുടെ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും.