സിനിമ ലോകംമാത്രമല്ല,ഈ കേരളക്കര ഒട്ടാകെ നടുങ്ങിയ വാർത്ത ആയിരുന്നു കൊച്ചിയിൽ നടിയെ ആക്രമിക്കപ്പെട്ടത്. സഹപ്രവർത്തകന്റെ ക്വട്ടേഷൻ ബലാത്സംഗം എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന കേസിൽ വിചാരണ അന്തിമ ഘട്ടത്തിലെത്തിയിട്ടും പൊതു സമൂഹത്തിന് മുന്നിൽ ചുരുളഴിയാത്ത നിരവധി സംശയങ്ങൾ ബാക്കിയാണ്.നിരവധി സിനിമകളിലൂടെ ജനപ്രിയ നായകൻ എന്ന പേരെ ലഭിച്ച ദിലീപിന് എതിരെ ഈ ആരോപണങ്ങൾ ഉയരുന്നത്. പിന്നീട് ഈ താരത്തിന്റെ അറസ്റ്റുംജാമ്യം ലീഭിച്ചതും എല്ലാം മലയാളികൾ കണ്ടു. നടിയെ ആക്രമിച്ച കേസ് നാളെ ആകുമ്പോൾ അഞ്ചു വർഷം തികയുന്നു എന്നാൽ ഇന്നും അതിജീവിത നീതിക്കു വേണ്ടി നിലവിളിക്കുയാണ്.

വിചാരണയുടെ അന്തിമഘട്ടത്തിൽ സംവിധയകാൻ ബാല ചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ആണ് കേസിനെ വീണ്ടും സങ്കീർണ്ണം ആക്കിയത്. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നൽകിയ സമയ പരിധിയും ഇന്ന് അവസാനിക്കും. അവസാന കച്ചിത്തുരുമ്പെന്നോണം കേസിൽ തനിക്കെതിരെയുള്ള മാദ്ധ്യമ വിചാരണ വിലക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് ഗർജി നൽകിയിരുന്നു. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണ പൂർത്തിയാകുന്നതുവരെ മാദ്ധ്യമങ്ങൾ കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാണ് ദിലീപിന്റെ ആവശ്യം.വേണ്ട നടപടി എടുക്കാൻ കോടതി ഡി ജെ പി യുടെ ആവശ്യപ്പെട്ടു.

ദിലീപിന്റെ വാദം നിലനിൽക്കില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയും ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും