Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

കൂടുതല്‍ ഒന്നും ചോദിക്കേണ്ടി വന്നില്ല ; വർമൻ ഹിറ്റായതിനെ കുറിച്ച്‌ വിനായകൻ

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ‘ജയിലര്‍’ തമിഴിലെ എല്ലാ റെക്കോഡുകളും ഭേദിച്ച്‌ മുന്നേറുകയാണ്. മലയാള നടൻ വിനായകൻ ആണ് ചിത്രത്തിലെ ‘വര്‍മൻ’ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ ഹിറ്റായതിന് പിന്നാലെ വിനായകന്റെ വര്‍മനും ഹിറ്റായി മാറി.  സോഷ്യല്‍ മീഡിയ അടക്കം നടനായുള്ള പ്രശംസകളാൽ നിറഞ്ഞു. ഇപ്പോഴിതാ, ചിത്രത്തിന്റെ വിജയത്തെ കുറിച്ച്‌ ആദ്യമായി മനസ് തുറക്കുകയാണ് വിനായകൻ. സിനിമ ഹിറ്റായതില്‍ എല്ലാ ക്രഡിറ്റും രജനീകാന്തിന് ആണെന്നും അദ്ദേഹത്തെ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും വിനായകൻ പറയുന്നു. വിനായകൻ്റെ ആദ്യ പ്രതികരണം പങ്കുവെച്ച്‌ സണ്‍ പിക്‌ചേഴ്‌സ് ജയിലർ സിനിമയുടെ വിജയത്തില്‍ വിനായകന്റെ പ്രതികരണം പുറത്തുവിട്ട് സണ്‍ പിക്‌ചേഴ്‌സ്. സിനിമയെക്കുറിച്ചും തന്റെ വേഷത്തെക്കുറിച്ചും വിനായകൻ സംസാരിക്കുന്ന വീഡിയോ ഫേസ്ബുക് വഴിയാണ് സണ്‍ പിക്‌ചേഴ്‌സ് പുറത്തു വിട്ടത്. സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത വിധം വര്‍മൻ ഹിറ്റായെന്നും അതിന് കാരണക്കാരായവരോട് ഒരുപാട് നന്ദിയെന്നും വിഡിയോയില്‍ വിനായകൻ പറയുന്നുണ്ട്. മനസ്സിലായോ, നാൻ താൻ വര്‍മൻ. ജയിലറില്‍ വിളിക്കുന്ന സമയത്ത് ഞാൻ വീട്ടില്‍ ഇല്ല, ഒരു കാട്ടിലായിരുന്നു. അവിടെ റേഞ്ചുമില്ല, പത്ത് പതിനഞ്ച് ദിവസം അവിടെയായിരുന്നു. ഫോണ്‍ എല്ലാം ഓഫായിരുന്നു. തിരിച്ച്‌ വന്ന് നോക്കിയപ്പോള്‍ ഒത്തിരി മിസ് കോള്‍ മാനേജര്‍ വിളിച്ച്‌ കാര്യം പറഞ്ഞു. തിരിച്ച്‌ വിളിച്ചപ്പോഴാണ് രജനി സാറിന്റെ കൂടെ ഒരു പടം ചെയ്യുന്നതിനെ പറ്റി പറയുന്നത്. നെല്‍സണ്‍ ദിലീപ്കുമാർ ആണ് സംവിധാനം എന്നും പറഞ്ഞു. കൂടുതല്‍ ഒന്നും ചോദിക്കേണ്ടി വന്നില്ല. രജനി സാറിന്റെ പടം അല്ലേ. ഞാനാണ് പ്രധാന വില്ലൻ എന്ന് നെല്‍സണ്‍ ദിലീപ്കുമാർ പറഞ്ഞു. രജനി സാറിനൊപ്പം അഭിനയിച്ചതിനെ കുറിച്ച്‌ ഒന്നും പറയാൻ പറ്റില്ല. ഒന്ന് കാണാൻ പോലും സാധിക്കാതിരുന്ന അദ്ദേഹത്തോടൊപ്പം അഭിനയിക്കുക, ചേര്‍ത്തണച്ച്‌ എനര്‍ജി തന്നത് ഇതൊന്നും മറക്കാൻ പറ്റില്ല. വര്‍മൻ ഇത്രയും ലെവലില്‍ എത്താൻ കാരണം രജനികാന്ത് ആണ്. എന്റെ വേഷത്തെ കുറിച്ച്‌ മാത്രമാണ് നെല്‍സണ്‍ സാര്‍ പറഞ്ഞത്. ഞാൻ പല സിനിമകളിലും സ്ക്രിപ്റ്റ് കേള്‍ക്കാറില്ല. പല കാരണങ്ങളാലും സ്ക്രിപ്റ്റ് മാറാം. വീട്ടില്‍ ഇരുന്ന് വെളിയില്‍ പോകാൻ സാധിക്കാത്ത രീതിയില്‍ വര്‍മൻ ഹിറ്റായി.

Advertisement. Scroll to continue reading.

സ്വപ്നത്തില്‍ പോലും യോസിക്കലേ സാര്‍. നെല്‍സണോട് ഒരുപാട് നന്ദി. രജനി സാറിനെ ഒരിക്കലും മറക്കില്ല. കലാനിധി മാരൻ സാറിനും ഒരുപാട് നന്ദി’, വിനായകൻ പറഞ്ഞു.രജനികാന്ത് നായകനായി എത്തുന്ന ചിത്രം. ആതായിരുന്നു ജയിലര്‍ എന്ന ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ച ഘടകം.എന്നാല്‍ പിന്നീട് വന്ന അപ്ഡേറ്റുകള്‍ എല്ലാം ഓരോ സിനിമാപ്രേമിയെയും അമ്ബരപ്പിക്കുന്നതായിരുന്നു. പ്രത്യേകിച്ച്‌ മോഹൻലാലിന്റെയും ശിവരാജ് കുമാറിന്റെയും കാമിയോ റോള്‍. വിനായകൻ ആണ് ചിത്രത്തിലെ വില്ലൻ എന്ന് ആദ്യമെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. എപ്പോഴത്തെയും പോലെ തന്റെ റോള്‍ വിനായകൻ ഗംഭീരമാക്കുമെന്ന് മലയാളികള്‍ ഉള്‍പ്പടെ വിധിയെഴുതി. എന്നാല്‍ ഈ പ്രതീക്ഷകള്‍ക്കും മേലെ ആയിരുന്നു ‘വര്‍മൻ’ ആയുള്ള വിനായകന്റെ പ്രകടനം. വിവിധ പ്രദേശങ്ങളില്‍, ഭാഷകളിലുള്ള സിനിമാസ്വാദകര്‍ ‘വര്‍മനെ’ കൊണ്ടാടി. ജയിലറിന്റെ വലിയ വിജയത്തിന് പിന്നിലെ ശക്തമായ കരങ്ങള്‍ വിനായകന്റേത് തന്നെ ആണെന്നാകും  സിനിമ കണ്ട ഏവർക്കും പറയാൻ പറയാൻ ഉള്ളത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

കോളിവുഡിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നാണ് ജയിലര്‍. തമിഴ്നാടിന് പുറത്ത് കേരളമടക്കമുള്ള മാര്‍ക്കറ്റുകളിലും വിദേശത്തുമൊക്കെ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയത്. സമീപകാലത്ത് റിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട പേരും ജയിലറിലെ  ‘വർമൻ’...

സിനിമ വാർത്തകൾ

രജനികാന്തിന്റെ ജയിലർ ബ്ലോക് ബസ്റ്റർ ഹിറ്റിലേക്ക് കുതിക്കുമ്പോൾ ഉയർന്നു കേൾക്കുന്ന പേരാണ് വിനായകൻ. വർമൻ എന്ന വില്ലൻ കഥാപാത്രമായെത്തി തെന്നിന്ത്യൻ സിനിമാസ്വാദകരെ ഒന്നാകെ അമ്പരപ്പിച്ച പ്രതിഭ. തമിഴ് സിനിമയുടെ ഇതിഹാസമായ രജനികാന്തിനൊപ്പം കട്ടയ്ക്ക്...

സിനിമ വാർത്തകൾ

ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ ഇരിക്കുന്ന കഥ വരെ ഞങ്ങള്‍ തോണ്ടി പുറത്തിടും” എന്നിങ്ങനെയാണ് വിനായകന്‍ പങ്കുവച്ച കുറിപ്പിലെ പരാമര്‍ശങ്ങള്‍. അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച നടന്‍...

സിനിമ വാർത്തകൾ

ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത ഉമ്മൻ ചാണ്ടിയെപ്പോലൊരാളെ അവഹേളിക്കുമ്പോൾ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൽ നിന്നു കൊണ്ട് എങ്ങനെയാണ് പ്രതികരിക്കാതിരിക്കുന്നതെന്നും ബിന്ദു ചോദിക്കുന്നു.അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ...

Advertisement