മലയാളികളുടെ സ്വാകാര്യ അഹങ്കാരമെന്നു പറയുന്ന ഒരു നടൻ ആണ് മമ്മൂട്ടി.താരം നെഗറ്റീവ് കഥാപാത്രം ചെയ്യ്ത ഒരു ചിത്രം ആയിരുന്നു ‘പുഴു’.ഇപ്പോൾ ചിത്രത്തിലെ മമ്മൂട്ടിക്കൊപ്പമുള്ള  ചില ഷൂട്ടിങ് സംഭവങ്ങൾ വെളിപ്പെടുത്തുകയാണ്  ചിത്രത്തിന്റെ തിരകഥാകൃത്തായ  ഹർഷാദ്. ചിത്രത്തിലെ അച്ഛൻ, മകൻ ബന്ധം പപ്പയുടെ സ്വന്തം അപ്പൂസ്  എന്ന ചിത്രത്തിനോട് ഉപമിച്ചാണ് താൻ എഴുതിയത്. എന്നാൽ താൻ എഴുതിയതിനേക്കാൾ  മികച്ച രീതിയിൽ ആ കഥാപാത്രത്തെ ഉൾക്കൊണ്ട് അഭിനയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു  ഹർഷാദ് പറഞ്ഞു.

ഈ ചിത്രത്തിൽ കുറെ യധികം ഇമോഷണൽ രംഗങ്ങൾ ഉണ്ടായിരുന്നു, അവയെല്ലാം അദ്ദേഹം നല്ല രീതിയിൽ തന്നെ ചെയ്യ്തിരുന്നു ഹർഷാദ്  പറഞ്ഞു  അദ്ദേഹം ഇമോഷണൽ ആകുമ്പോൾ ഈ ലോകത്തെ അദ്ദേഹത്തിന്റെ  എല്ലാ മമ്മൂക്ക സ്നേഹികളും ഇമോഷണൽ ആകുകയാണ്,അതോടൊപ്പം ഈ കഥാപാത്രം എന്ത് അക്രമമാണ് ഈ ചെയ്‌തോണ്ടിരിക്കുന്നത് എന്ന് തോന്നുകയും വേണമായിരുന്നു എനിക്കു  ഹർഷാദ് പറയുന്നു. ഈ കാര്യം ഞാൻ അദ്ദേഹത്തിനോട് പറയുകയും ചെയ്യ്തിരുന്നു.

താന്‍ പടിയടച്ച് പിണ്ഡം വച്ച് പുറത്താക്കിയ അനിയത്തി കൊണ്ടു വച്ചിട്ടുപോയ പായസം കുടിക്കുന്ന സീന്‍ എടുകുന്നതിന്റെ തലേന്ന് പഴയ റഫറൻസുകൾ  പറയുന്നതിന്റെ  ഇടക്ക് അദ്ദേഹം എന്നോട് പറഞ്ഞു നിങൾ പുതിയ സിനിമാക്കാർ ആല്ലേ, ഈ കഥാപാത്രവും പുതിയത്.ഇവിടെ ഞാൻ വേണമെങ്കിൽ ഒരു പുതിയ ഒരു സാധനം ഇട്ടുതരാം, അന്ന് ആ രംഗത്തിനു ശേഷം ഞാൻ പായസം കുടിക്കാതെ പതിയെ പുറത്തേക്ക് നോക്കി അപ്പോൾ എന്റെ കണ്ണിൽ പുറത്തെ വെളിച്ചത്തിന്റെ ആ റിഫ്ളക്ഷം  വന്നിട്ടുണ്ടാകും, എഴുതിയതിനേക്കാൾ വളരെ ഗംഭീരമായി ആ വേഷം ചെയ്യ്ത മമ്മൂക്കക്ക് ആയിരം ആയിരം ജന്മദിനാശംസകൾ  ഹർഷാദ്  പറഞ്ഞു.