ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയിൽ എത്തിയ നടി ആയിരുന്നു അഞ്ജലി നായർ. താൻ 27 വയസുള്ളപ്പോൾ തന്നെ കുമ്മാട്ടി പാടത്തിലെ  ദുൽഖറിന്റെ അമ്മ വേഷം ചെയ്യ്തു. അതിനു ശേഷം തനിക്കു കിട്ടിയ വേഷങ്ങൾ എല്ലാം തന്നെ അങ്ങനെയുള്ള വേഷം ആയിരുന്നു. എനിക്ക് പിന്നീട് ആ വേഷങ്ങൾ തന്നപ്പോൾ എന്റെ മനസിന്‌ അത് ഫീൽ ചെയ്യുകയും ചെയ്യ്തു . സത്യത്തിൽ ആ സിനിമയിൽ ദുൽഖറിന്റെ അമ്മ വേഷം ചെയ്യ്തപോൾ വളരെ പ്രയാസം ഉണ്ടായി.


ആ സമയത്ത് എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. കാരണം പെട്ടെന്ന് ഒരു ഡയറക്ടറുടെ അടുത്ത് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. ഒരു കഥാപാത്രത്തോടും നോ പറയുന്ന ആള്‍ അല്ലായിരുന്നു ഞാന്‍  എന്നാണ് താരം പറയുന്നത്,പിന്നെ ലാലേട്ടന്റെ ചെറുപ്പത്തിലെ അമ്മ അങ്ങനെ അമ്മ വേഷം മാത്രം കിട്ടാന്‍ തുടങ്ങിയെന്നാണ് അഞ്ജലി പറയുന്നത്. അത് മാത്രമേ ചെയ്യുകയുള്ളു അല്ലെങ്കില്‍ അതിലാണ് ശ്രദ്ധ എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയെന്നാണ് അഞ്ജലി പറയുന്നത്.
അതേസമയം, ഒരു നടി എനിക്ക് അഞ്ജലിയെ പോലെ ഫിലിമില്‍ ഒരു കരിയര്‍ വേണ്ടെന്നെന്ന് തന്നോട് തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് അഞ്ജലി ഓര്‍ക്കുന്നത്. തനിക്കത് ഫീലായില്ലെങ്കിലും ഭര്‍ത്താവിന് ഫീലായെന്നും അവരത് നിഷ്‌കളങ്കമായി പറഞ്ഞതാണെന്നും അഞ്ജലി പറയുന്നുണ്ട്. അത്തരം അവസരങ്ങള്‍ വരുമ്പോള്‍ ഞാന്‍ എല്ലാരോടും പറയാറുണ്ടെന്ന് അവര്‍ ഞങ്ങളുടെ മുന്നില്‍ വെച്ച് പറഞ്ഞു. എന്റെ ഭര്‍ത്താവിന് അത് ഫീലായെന്നാണ് താരം പറയുന്നത്.